ബലി

തള്ളവിരല്‍കൊണ്ടറ്റത്തുതട്ടി

ഭൂതകാലത്തിനു ഞാന്‍ എരിയുന്ന തുമ്പില്‍നിന്നും ബലിയിട്ടു.

കനലറ്റ ബലിപിണ്ഡങ്ങള്‍ കാലത്തിന്‍റെ കയങ്ങളിലേക്ക്

കവിത തുണ്ടുകള്‍തുപ്പി,

ബലിച്ചോറുണ്ണാന്‍ കാക്കകൂട്ടങ്ങളെ സാരധികളാക്കിയ

ഗന്ധര്‍വന്മാര്‍ സ്വപ്നത്തില്‍ പറന്നെത്തി.

അഗ്നിപ്രഭയുള്ള പത്മരാഗം കിരീടങ്ങളില്‍ ചൂടിയവര്‍.

ഉറക്കമുണര്‍ന്നപ്പോഴൊക്കെ നിരാശയില്‍ ഞാന്‍

സിഗരറ്റ് ചുണ്ടില്‍ തീവ്രമായി ചുംബിച്ചു

മറുവശത്ത് ചിത കൊളുത്തി.

പത്മരാഗം!

ബലികാക്കകളെ കാത്തു ഞാന്‍ വീണ്ടും

കൈകള്‍നനച്ചു കാത്തിരുന്നു

മോക്ഷംപ്രാപികാത്ത ഇന്നലെകള്‍ എട്ടുകാലികലായി ജനിച്ചു

ചുമരിലങ്ങിങ്ങായി വലകള്‍തീര്‍ത്തു